Monday, October 27, 2008

മുറിവേറ്റ പക്ഷിയുടെ തേങ്ങല്‍,...


നിനക്കെന്തു പറ്റി?.. ഇവിടെയീ ചൂടിന്റെ നീര്‍ത്തളത്തില്‍, എരിഞ്ഞടങ്ങുന്നൊരീ നെരിപ്പോടിതില്‍, കാലങ്ങളിലൂന്നുമീ കഴകക്കാരനോടാരൊക്കെയോ ചോദിക്കുമെന്നുമീ ചോദ്യം...
ഒരു നെഞ്ചില്‍ നിന്നിത്തിരി പഞ്ചാമൃതംനുണഞ്ഞമ്മയെന്നറിയാതെയുരുവിട്ടതും, പിന്നെയൊരു മുറ്റം കളിക്കളമാക്കി, അക്ഷരക്കൂട്ടങ്ങളില്‍ മുഖം കുത്തിയും, ഇടവഴിയിലൊഴുകും മഴവെള്ളവും, ബാല്യമൊഴുക്കിയ കടലാസുതോണിയും, പൊന്നണിപ്പാടവും നടവരമ്പും, ചിങ്ങക്കുളിരും നിലാമഴയും, പ്രണയത്തുടിപ്പുകളിലിറ്റുവീണ പുലരിത്തുടിപ്പും നിറസന്ധ്യയും, ഒരു പാഴ്കിനാവുപോലഴിഞ്ഞുപോകേ, നിശ്ചേഷ്ടനാമെന്നോടു ചൊദിച്ചതന്നും നിനക്കെന്തു പറ്റി...
ചന്ദനക്കൂട്ടും സാമ്പ്രാണിപ്പുകയും, പഴകിദ്രവിച്ച മന്ത്രാക്ഷരങ്ങളും, ഒഴിഞ്ഞടങ്ങുന്നൊരീ അകത്തളത്തില്‍, കുടിയേറിയെത്തും മുഖങ്ങളും, സാന്ത്വനച്ചിന്തുകളെറിയുന്ന നടവഴിയും, മാവിന്റെ കൊമ്പത്തു കുറുകി, മുറ്റത്തു കൊത്തിപ്പെറുക്കി, കല്പകച്ചോട്ടില്‍ പിടഞ്ഞുവീഴുന്നൊരുകാകനായി കാഴ്ചയില്‍ തിമിരമാകെ, ചൂടുള്ള മേനി പുണര്‍ന്നു നിന്നോരം കാതില്‍ മൊഴിഞ്ഞതോ, നിനക്കെന്തു പറ്റി...
ഒരു തുണ്ടു ഭൂമിക്കൊരു കൊച്ചു വീടിന്നു, കുട്ടികള്‍ക്കിത്തിരിയറിവിന്നായി, എന്‍ ജീവരക്തവുമൂറ്റി ഞാന്‍, നേടുന്നതൊക്കെയും വൃഥാവിലായോ? ഒക്കെയും വില്‍ക്കുന്ന നാട്, വിലപേശിയാര്‍ക്കുന്ന നാട്, ഒടുവിലൊരു ചൂതും ഇടിച്ചുപൊളിക്കലും പിന്നെയൊരു കുറ്റബോധത്തിണര്‍പ്പും, ഒക്കെക്കഴിയുമൊരാര്‍പ്പുവിളികളില്‍, അവരൊക്കെ കൈകോര്‍ത്തകന്നു പോകെ, നിതിപീഠങ്ങളും സംസ്കാര വേദിയും, തമ്മിലടിക്കുന്ന സിംഹാസനങ്ങളും, കൊണ്ടുചെന്നെത്തിക്കുമെന്നെയാ കൊമ്പത്തൊരുകയര്‍തുണ്ടില്‍ തൂങ്ങിയാടാന്‍ മുഖങ്ങളില്‍നിന്നന്നുമീ ചോദ്യം, ഇങ്ങനെയാകാന്‍

നിനക്കെന്തു പറ്റി.....................!!!

Thursday, September 18, 2008

നിഴലും നിലാവും...


ഷ്ടസ്വപ്നങ്ങളുടെ ആഴകടലില്‍ പ്രണയത്തിന്റെ മുത്തും തേടിയുള്ള യാത്രയില്‍, മനുഷ്യമനസ്സുകള്‍ നീര്‍ക്കുമിളകളാണെന്ന സത്യമെന്നെ ബോധ്യപെടുത്തി.. ഭയാനകമായ ഏകാന്തതയില്‍ നിശബ്ദമായി നീയെന്നെ തട്ടിവിളിച്ചപ്പോള്‍, നഷ്ടപെട്ട സ്വപ്നങ്ങളെയോര്‍ത്തു, പാഴായിപോയ ജീവിതതെയോര്‍ത്തു, മഴക്കാലത്തിനു വേണ്ടി ദാഹിച്ചിരുന്ന നമ്മുടെ പ്രണയത്തെയോര്‍ത്തു, നിന്നെയോര്‍ത്തു ഞാനൊരുപാട് കരഞ്ഞിട്ടുണ്ട്.............!!!

Saturday, July 19, 2008

എഴുതി തീരാത്ത ഓര്‍മ്മകുറുപ്പ്,...


തിരിച്ചു കിട്ടാത്ത പ്രണയം മനുഷ്യമനസ്സിനു വേദനയുണ്ടാക്കുന്ന ഒന്നാണ്। എന്നാല്‍ ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല നഷ്ടപെട്ട പ്രണയം, ആ മുറിവിനു ഇതിനേക്കാള്‍ ആഴം കൂടും, അത് എന്നും ചോരപൊടിക്കുന്ന ഒരു ഉണങ്ങാത്ത മുറിവായി മനസ്സിനെ വേദനിപ്പിച്ചു കൊണ്ടേയിരിക്കും,...!!!

റ്റക്കല്ലെന്നു നൂറു വട്ടം കാതില്‍ പറഞ്ഞതു നീ ...
ഒടുവില്‍ ഒറ്റക്കാക്കി അകന്നതും നീ...

സ്നേഹിക്കാന്‍ പഠിപ്പിച്ചതു നീ...
സ്നേഹം കാണാതെ പോയതും നീ...
മറന്നാല്‍ മരണമെന്നു ചൊല്ലിയതു നീ...
മരിക്കും മുന്നെ മറന്നതും നീ...
ഇവിടെ ഞാന്‍ നിനക്കായി എന്നിലെ നിനക്കായിഎഴുതട്ടെ...
വരാതിരിക്കുക ഒരിക്കലും ഈ വഴി... സുഖമായിരിക്കുക നീ മാത്രമെങ്കിലും......!!!!! ---{അന്ന}---

Saturday, July 12, 2008

മറയുന്നുവോ നീ,...



നിലാവ് വഴിയിട്ട വീഥികളിലെങ്ങും നിനക്കായ്‌ കാത്തുനിന്നൊരാ-കാലങ്ങളിലൊന്നും നിരാര്‍ത്ഥമായോരാ വാക്കുരയ്ക്കാന്‍ പോലുമെത്തിയില്ല നീയൊരു വേള പോലുമീവഴി...കാലമുണക്കിയ മുറിപ്പാടുകളിലെന്നുമെന്നെ-തളച്ചിടാമെന്നു വ്യാമോഹിച്ച്ചിരിക്കവേയന്നു നീ- ഒരു ദിനമാ മുറിപ്പാടിന്റെ ച്ചുളിവുകളിലൊരു ചിത്രശലഭതിന്റെ രേഖാചിത്ര മോരുക്കി... നിന്‍റെ കൈ വേലകളാലിത്തിരി പൊടിഞ്ഞു ചോരയെങ്കിലു മുയിര്‍ കൊണ്ടൊരാ ശലഭത്തെ കാണവേ- നീ വരും വഴികളില്‍ കാത്തിരിക്കും പുല്‍ച്ചാടിയും- പുഴുക്കളും പിന്നെ പൂക്കളുമെന്റെ കൂട്ടുകാരാകവേ... ഒരു രാത്രിയിരുണ്ട് വെളുക്കവേ, മറയുന്നുവോ നീ- പാതി പാടാതെ പോയൊരാ പാട്ടിന്റെ ശീലുമായ്- മറയുന്ന നിലാവിലുണരുന്നോരരൂപികള്‍ എന്‍റെ മനസ്സിലും- വരില്ലേ നീ കാത്തിരിപ്പിന്റെ അവസാന നിമിഷത്തിലെങ്കിലും- നീ വരാതെയീ വഴിത്താരയിനി മറഞ്ഞുപോമീ- പുല്‍നാമ്പുകളില്‍ ഇടറിയിവിടെ കാത്തുനില്‍ക്കനാവാതെ- ഞാനുമീ യെരിവെയിലില്‍ മരുപ്പച്ച തേടി അകലുമെങ്കിലൂ- മെരിയുന്ന മുറിപ്പാടുകള്‍ എല്ലാംഉണര്‍ത്തി ചോരവാര്‍ക്കും.............!!!

Tuesday, July 8, 2008

കൂട്ടിലടക്കപ്പെട്ട പ്രണയം,...



നിക്ക് സ്വന്തമായി വേണമായിരുന്നു... അന്നൊരിക്കല്‍, അവളുടെ വിരല്‍ തുമ്പിലൂടെ ഊര്‍ന്നിറങ്ങിയ മഴത്തുള്ളികള്‍‍ എന്റെ കണ്‍പോളകള്‍ക്കിടയില്‍ കോരിയിട്ടുകൊണ്ട്‌ അവള്‍ പറഞ്ഞു "ഇതെന്റെ ആത്മാവാണ്‌ കാത്തുകൊള്ളുക..." അന്നുമുതല്‍ അവളില്‍ എനിക്ക് ആരാധനയായിരുന്നു, സ്വാര്‍ത്ഥത ആയിരുന്നു... പിന്നീടാണറിഞ്ഞത് അതെല്ലാം എനിക്കവളോട് ഉള്ള പ്രണയത്തിന്റെ പുതുനാമ്പുകളാണെന്ന്- ഞാന്‍ അന്ധമായി സ്നേഹിച്ചു, മതിമറന്നു സന്തോഷിച്ചു... സ്നേഹത്തിന്റെ സുഖം ഞാന്‍ ശരിക്കും അവളില്‍ നിന്നറിഞ്ഞു... അവള്‍ എന്റേത് മാത്രമാകണമെന്നു ഞാന്‍ ആഗ്രഹിച്ചു- അവള്‍ ചിരിക്കുന്നതും, കരയുന്നതും എനിക്കു വേണ്ടി മാത്രമായിരിക്കണം, ഉറങ്ങുന്നതും ഉണരുന്നതും എന്നിലൂടെ മാത്രമായിരിക്കണം എന്നു ഞാന്‍ ആഗ്രഹിച്ചു അതിനായ് ഞാന്‍ അവള്‍ക്കെന്‍ പ്രണയം കൊണ്ടൊരു കൂടൊരുക്കി- എന്‍റെ പ്രണയവര്‍ണ്ണകിളിയെ അതില്‍ ഒളിച്ചു വച്ചു... പിന്നീടൊരിക്കല്‍, കരുതിവെച്ച നിറക്കൂട്ടുകള്‍കൊണ്ട്‌ ഞാന്‍ തീര്‍ത്തവക്കൊന്നും ആത്മാവില്ലെന്ന് അവള്‍ പറഞ്ഞപ്പോള്‍, കരിമേഘങ്ങള്‍ തകര്‍ത്തു പെയ്തിരുന്ന ഒരു രാത്രിയില്‍‍ എന്നോടു അവള്‍ യാത്ര പറഞ്ഞപ്പോള്‍, അവളറിഞ്ഞില്ല അന്നു ഞാനെന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍ പാടുപെടുമെന്ന് ... ഞാനറിഞ്ഞിരുന്നില്ല എന്‍റെ പ്രണയം കൊണ്ട് തീര്‍ത്ത കൂട് അവള്‍ക്കൊരു തടവറയായിരുന്നെന്ന് ... അവള്‍ പാറിപറന്നു നടക്കാന്‍ ആഗ്രഹിച്ചിരുന്നൊരു വാനമ്പാടിയായിരുന്നു എന്ന്... ഇന്ന്, മറ്റൊരു മഴക്കാല രാത്രിയില്‍ ഏകാന്തമായ എന്റെ ഇടനാഴിയിലെ ജനലഴികളിലൂടെ അരിച്ചെത്തുന്ന അവളുടെ ഒര്‍മകളില്‍‍ എന്റെ ഹൃദയം വിങ്ങിപ്പൊട്ടുമ്പോഴും ഞാന്‍ പാടു പെടുകയാണ്‌....... എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍... അവളെന്നെ ഏല്‍പ്പിച്ച അവളുടെ ആത്മാവ്‌ നഷ്ട്ടപ്പെടാതിരിക്കാന്‍.............!!!

കരിവളപ്പൊട്ടുകള്‍ തേടി,...




ഞാന്‍ തേടുകയാണ്......................
ഈ ക്ഷേത്രാങ്കണത്തില്‍കാലം മായ്ച്ച നമ്മുടെ കാലടിപ്പാടുകള്‍..... ഞാന്‍ തിരയുകയാണ്...... ഈ പ്രദക്ഷിണവീഥിയില്‍നിന്‍ മുടിയില്‍നിന്നൂര്‍ന്നു വീണഎന്‍ കനവുകളാം നങ്ങ്യാര്‍വട്ടപ്പൂക്കള്‍... പഴമയുടെ കറുപ്പുമാഞ്ഞ കല്പടവില്‍, ചിതലരിച്ച കൂത്തുമാടത്തില്‍, നീരുവറ്റിയ ആമ്പല്‍ക്കുളപ്പടവില്‍ഞാന്‍ തിരയുകയാണ്........ എന്‍ കൈക്കുള്ളില്‍ ഞെരിഞ്ഞമ്മര്‍ന്നനിന്‍ കൈത്തണ്ടയെ മുറിവേല്പിച്ച് മണ്ണില്‍ വീണുച്ചിതറിയ കരിവളപ്പൊട്ടുകള്‍.... എനിക്കറിയാം........ എന്നെങ്കിലും നി ഈ വഴിവരാത്തിരിക്കില്ല....അന്നു നീ മനസ്സില്‍ ഉറക്കിക്കെടുത്തിയ ഓര്‍മ്മകള്‍ഉണരാതിരിക്കില്ല..... ഒരു നിമിഷം........ ഒരു നിമിഷമെങ്കിലും..... നീ വിതുമ്പാതിരിക്കില്ല.........
അന്നെങ്കിലും എന്‍റെ പ്രണയംജയിക്കാതിരിക്കില്ല..................................................

യാത്രയിനിയുമേറെ,...




നില്‍ക്കാമോരുമാത്ര നമുക്കിന്നിവിടെ- സ്നേഹമെന്നെഴുതിവെച്ചൊരീ മരച്ചുവട്ടില്‍, ഒത്തിരിതിരക്കിന്റെ ഉച്ചചൂടില്‍-പങ്കുവെക്കാന്‍ മറന്നൊരാ പൊതിയഴിക്കാം... നിന്നെ സ്നേഹിക്കാനെനിക്ക് വേണമോ-വര്‍ഷത്തിലൊരു ദിവസ്സമെന്ന കേള്‍വ്വിപോലെ, നിന്‍റെ സ്നേഹത്തിനാഴമോര്‍ക്കാന്‍-പേരിട്ടൊരീ ദിവസ്സമെത്തില്ലിന്നിവിടെ യൊരുമാത്ര... നെഞ്ചിലെ കിതപ്പിന്‍നോവകറ്റാന്‍ പോലു-മൊരുനൊടി നില്‍ക്കാതെ പാഞ്ഞൊരാനാളുകള്‍, പറയാനാഞ്ഞ വാക്കുകളൊക്കെമിന്നോര്‍ക്കാമീ-മരച്ചുവട്ടില്‍ ഇരുന്നീയുരുളകളും പങ്കുവെക്കാം... ഞാനറിയാതെ പൊഴിഞ്ഞോരിറ്റ് കണ്ണുനീര്‍ത്തുള്ളിക്കു- മാപ്പു പറയാതെ മറന്നൊരു കൊച്ചുപിണക്കവുമെല്ലാം, പറയാമിന്നീ പൊതിക്കിരുവശവുമിരുന്നല്‍പ്പനേരംയാത്രയിനിയുമേറെ.... അരികിലെന്നും നീവേണമിനി-യൊരുവേള പറയാന്‍ മറന്നാലും.... നീയെന്റെ മാത്രമല്ലേ..................................

Monday, July 7, 2008

സ്നേഹം,...




വേനല്‍ ചൂടിലെ ഇലകള്‍ പൊഴിഞ്ഞ വന്മരം പോലെ ഞാന്‍ ആശകളൊക്കെയും പൊഴിച്ചു നില്‍ക്കവേ.... എന്റെ ഏകാന്തതയക്കൊരു വിരാമമെന്നപോലെകാലൊച്ചയില്ലാതെ നീ വന്നണഞ്ഞു....... മിഴികളില്‍ സ്നേഹമൊളിപ്പിച്ച വെള്ളരിപ്രാവായ്മൃതിയടഞ്ഞൊരെന്‍ ചിന്തകള്‍ക്കു പുതുജീവന്‍ നല്‍കി നീ... ആശകള്‍ പൊട്ടിമുളപ്പിച്ചു നീ......... പകലിന്റെ വന്യമാം ചൂടിനിടയിലുംആശ്വാസമാം നിന്‍ മധുമന്ദഹാസംകൂരിരുട്ടില്‍ കൂട്ടായ് നിന്റെ സാമീപ്യവുംനിശബ്ദമാം എന്റെ ലോകത്തില്‍ സംഗീതവും നീ... വറ്റിവരണ്ട ഭൂമിയില്‍ പുതുമഴപോലെ....... നീ- ആര്‍ത്തലച്ചു പെയ്‌തു എന്നിലും...നീ എന്നില്‍ പെയ്തു സ്നേഹത്തിന്‍ മഴക്കാലമായ് ആരും കൊതിക്കുന്ന പെരുമാഴക്കാലമായ്..............