Sunday, May 10, 2009

ഇനിയേതു ജന്മം നീ ഈ വഴിയേ...!!!



കലുകയാണോ മറയുകയാണോ എന്നെ തനിച്ചാക്കി പോവുകയാണോ...
എന്തിനു വേണ്ടി നാം അടുത്തു, എന്തിനോ വേണ്ടി നാം അകന്നു.. എങ്ങോ മറഞ്ഞു നീ, ഒരു വാക്കും മിണ്ടാതെ അകലേ നീ അകലേ നീ മറഞ്ഞു.. കാണുന്നു നിന്‍ മുഖം കേള്‍ക്കുന്നു നിന്‍ സ്വരം വിടരാതെ, പതറാതെ ഇന്നും.. തേങ്ങലോടെ കാത്തിരുന്നു, നീ വരും നാളുകളോര്‍ത്ത് ഏകനായ് ഞാനിന്നിവിടെ... !!

ഇനിയേതു
ജന്മം നീ ഈ വഴിയേ...!!

ഇനിയേതു ജന്മം നീ ഈ വഴിയേ...!!!
( From:- aLoNe lOvEd & lOsT. )

Friday, February 6, 2009

പ്രണയം_എനിക്ക് നിന്നോട് മാത്രമായുള്ളത്,...


നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്‍റെ ഹൃദയത്തില്‍ വേരുറക്കാന്‍ തുടങ്ങിയിരിക്കുന്നു... സൗഹൃദമാണ് നിനകിഷ്ടമെന്നൊരുപാട് പറഞ്ഞിട്ടും പ്രണയത്തിനു വാശി പിടിച്ചത് ഞാന്‍ തന്നെയാണ്... പരസ്പരം നഷ്ടപെടാതിരിക്കാന്‍ തീരത്തണയാതെ ഞാനൊഴുകി തീരുമ്പോഴും നീ നക്ഷത്രങ്ങള്‍ക്ക് കൂട്ടിരിക്കുകയായിരുന്നു... ഇന്നും ഞാന്‍ കാത്തിരിക്കുന്നു- സൗഹൃദമോ, പ്രണയമോ എല്ലാം നിന്‍റെയിഷ്ടം... അന്നും ഇന്നും എനിക്കേറെയിഷ്ടം നിന്‍റെ പ്രണയത്തോടാണ് , നീ എന്നും എന്നില്‍ നിന്നൊളിക്കുന്ന, നീ ആര്‍ക്കും കൊടുക്കാതെ മനസ്സില്‍ സൂക്ഷിക്കുന്ന നിന്‍റെ പരിശുദ്ധപ്രണയം... എനിക്ക് നിന്നോടുള്ളതും അത് മാത്രമാണ്... ഞാന്‍ ഇന്നും കാത്തിരിക്കുന്നു വെള്ളത്തുള്ളികള്‍ ഇറ്റിവീഴുന്ന ഈറന്‍ മുടിയൊതുക്കി, വിറയാര്‍ന്ന പാദങ്ങളോടെ നീയെന്റെ അടുത്തുവരുന്നത്...!

ഞാന്‍ ഇന്നും കാത്തിരിക്കുന്നു.....!!!

Saturday, January 31, 2009

രേണുക,...


രേണുകേ നീ രാഗ രേണു കിനാവിന്റെ-നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു-നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍.. രേണുകേ നാം രണ്ടു മേഘശകലങ്ങളായ്- അകലേക്ക് മറയുന്ന ക്ഷണഭംഗികള്‍.. മഴവില്ലു താഴെ വീണുടയുന്ന മാനത്ത്- വിരഹമേഘ ശ്യാമ ഘനഭംഗികള്‍..പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌- ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം.. ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ- വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍.. ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം- ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം.. എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും- കണ്ടുമുട്ടാമെന്ന വാക്കു മാത്രം.. നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി- നാം കടം കൊള്ളുന്നതിത്ര മാത്രം.. രേണുകേ നാം രണ്ടു നിഴലുകള്‍- ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍-പകലിന്റെ നിറമാണ് നമ്മളില്‍ നിനവും നിരാശയും..കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍- വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി.. നിറയുന്നു നീ എന്നില്‍ നിന്‍റെ കണ്മുനകളില്‍ -നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ.. ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം- വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം.. എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം- നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം.. സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ-മൂകാന്ധകാരം കനക്കുന്ന രാവത്തില്‍ മുന്നില്‍ രൂപങ്ങളില്ലാ കണങ്ങലായ് നമ്മള്‍ -നിന്നു നിശബ്ദ ശബ്ദങ്ങലായ്.. പകല് വറ്റി കടന്നു പോയ് കാലവും-പ്രണയ മൂറ്റിച്ചിരിപ്പു രൌധ്രങ്ങളും.. പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ- പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ.. ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്‌- ചിതറി വീഴുന്നതിന്‍ മുന്പല്‍പ്പമാത്രയില്‍ -ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ- മധുരം മിഴിപൂ നനച്ചുവോ രേണുകേ?...രേണുകേ നീ രാഗ രേണു കിനാവിന്റെ-നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു-നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍..........................!!!

മുരുകന്‍ കട്ടകട...!!

നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി,...


സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത് അവള്‍ പൂപ്പാത്രമൊരുക്കി. പൂക്കളടര്‍ന്നുണങ്ങിയ തണ്ടിന് വിളര്‍ന്ന പൌര്‍ണമിയുടെ നിറം, അവളുടെ കണ്ണുകള്‍ക്കും. വീണ്ടും, ഹൃദയത്തിന്റെ അറകളില്‍ ഉണക്കി സൂക്ഷിച്ച വിത്ത് പാകി, സ്വര്‍ണ മത്സ്യങ്ങളെ നട്ടു വളര്‍ത്തിയവള്‍ ചില്ലു കൂട്ടിലോതുക്കി, പിഞ്ഞിത്തുടങ്ങിയ ഈറനോര്‍മ്മകളില്‍ അരളിപ്പൂക്കളലിഞ്ഞു, മനസ്സ് നുറുക്കി മത്സ്യങ്ങളെ ഊട്ടി മഴയും, മഴ തോര്‍ന്ന ആകാശത്ത് മഴവില്ലും, സ്വപ്നം കണ്ടവളുറങ്ങി. വാതില്‍പ്പാളികള്‍കിടയിലൂടെ വേനലെത്തിനോക്കുന്നു വെളിച്ചത്തെ പുല്‍കാന്‍ വലിച്ചു തുറക്കുന്ന നരച്ച കണ്ണുകളില്‍ വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വര്‍ണ മല്‍സ്യങ്ങള്‍ പിടഞ്ഞു മരിക്കുന്നു. വിതയ്ക്കാനിനി മണ്ണും, വിത്തും ബാക്കിയില്ലെന്നിരിക്കെ ഒഴിഞ്ഞ ചില്ലുകൂടും ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും അവള്‍ക്കു കൂട്ട്.....................!!!

നന്ദിത -1992

എന്‍റെ ജന്മം എന്നെ അസ്വസ്ഥനാക്കുന്നു,...


ന്ന്...

ഇളം നീല വരകളുള്ള വെളുത്ത കടലാസ്സില്‍ നിന്‍റെ ചിന്തകള്‍ പോറി വരച്ച് എനിക്ക് നീ ജന്മദിനസമ്മാനം തന്നു, തീയായിരുന്നു നിന്‍റെ തൂലികത്തുമ്പില്‍, എന്നെ ഉരുക്കാന്‍ പോന്നവ; അന്ന്, തെളിച്ചമുള്ള പകലും നിലാവുള്ള രാത്രിയുമായിരുന്നു. ഇന്നു, സൂര്യന്‍ കെട്ടുപോവുകയും നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു; കൂടുകാരോരുക്കിയ പൂച്ചെണ്ടുകള്‍ക്കും, അനിയന്റെ ആശംസ്സകള്‍ക്കും, അമ്മ വിളമ്പിയ പാല്‍ പായസത്തിനുമിടക്ക് ഞാന്‍ തിരഞ്ഞത് നിന്‍റെ തൂലികയ്ക്കു വേണ്ടിയായിരുന്നു, നീ വലിച്ചെറിഞ്ഞ നിന്‍റെ തൂലിക. ഒടുവില്‍, പഴയ പുസ്തകക്കെട്ടുകള്‍ക്കിടയ്ക്കു നിന്ന് ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍ അതിന്റെ തുമ്പിലെ അഗ്നി കേട്ടുപോയിരുന്നു....................!!!

നന്ദിത -1988